Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Buses

Idukki

പാതിവഴിയില്‍ യാത്രക്കാരെയിറക്കി കെഎസ്ആര്‍ടിസി ബസുകള്‍

വണ്ണപ്പുറം: വണ്ണപ്പുറം-ചേലച്ചുവട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കള്ളിപ്പാറയില്‍ കുത്തനെയുള്ള കയറ്റം കയറാന്‍ കഴിയാതെ യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി സര്‍വീസ് നടത്തുന്നതായി പരാതി.

കഴിഞ്ഞ ദിവസം രണ്ടു ബസുകളാണ് കമ്പക്കാനം മുതല്‍ കള്ളിപ്പാറ വരെയുള്ള കയറ്റം കയറാനാകാതെ പകുതി യാത്രക്കാരെ ഇറക്കിയ ശേഷം കയറ്റം കയറിയത്. കുത്തനെയുള്ള കയറ്റങ്ങളും വളവുകളും നിറഞ്ഞ ഈ റൂട്ടില്‍ കാലപ്പഴക്കംചെന്ന ബസുകളാണ് സര്‍വീസ് നടത്തുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.

വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതും എന്‍ജിന്‍റെ കാര്യക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രിയദര്‍ശിനി സര്‍വീസുകള്‍ ആരംഭിച്ചതോടെ ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ നിലവിലെ ബസുകള്‍ അപര്യാപ്തമാണെന്നും സുരക്ഷിതമായി സര്‍വീസ് ഉറപ്പാക്കാന്‍ പുതിയ ബസുകള്‍ ഈ റൂട്ടില്‍ അനുവദിക്കണമെന്നുമാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.

Kerala

കെഎസ്ആർടിസി ബസുകളുടെ ഓട്ടം മതിയായ രേഖകളില്ലാതെ

ചാത്തന്നൂർ: വാഹന നികുതി അടയ്ക്കാത്ത, നിരത്തിലൂടെ സർവീസ് നടത്താൻ അനുവാദമില്ലാത്ത, ഇൻഷ്വറൻസ് പോലുമില്ലാത്ത ബസുകളാണ് കെഎസ്ആർടിസി സർവീസിന് ഉപയോഗിക്കുന്നതിൽ നല്ലൊരു ശതമാനവും. ഇത്തരം ബസുകൾ അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നിയമപരമായി ലഭിക്കാൻ അർഹതയില്ല.

കെഎസ്ആർടിസിയുടെ കടബാധ്യത കുറഞ്ഞുവരികയും പരിഷ്കരണ നടപടികൾ ഫലം കാണുകയും ചെയ്യുന്നുവെന്ന് വകുപ്പു മന്ത്രി കെ.ബി. ഗണേശ് കുമാർ അവകാശപ്പെടുമ്പോഴാണ് ബസുകളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുന്നത്.

 2017 ൽ രജിസ്ട്രേഷൻ നടത്തി സർവീസ് ആരംഭിച്ച ആറ്റിങ്ങൽ ഡിപ്പോയിലെ ഒരു ബസിന്‍റെ പെർമിറ്റ് 2023 ഫെബ്രുവരിയിൽ അവസാനിച്ചതാണ്. 2023നു ശേഷം ഈ ബസ് ഇൻഷ്വർ ചെയ്തിട്ടില്ല. 2023 ഡിസംബറിലാണ് വാഹനനികുതി അവസാനമായി അടച്ചിട്ടുള്ളത്.ഇത്തരത്തിൽ എത്ര ബസുകളുണ്ടെന്ന് വ്യക്തമാക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറായില്ല. ആയിരത്തിലധികം ബസുകൾ നിരത്തിലോടുന്നുണ്ടെന്നാണ് അനൗദ്യോഗികമായി അറിയുന്നത്.

ശബരിമല മണ്ഡലക്കാലം ആസന്നമായതിനാൽ 1142 ബസുകൾ സിഎഫ് (സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ്) നവംബർ 15 നകം നടത്തണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. 15 വർഷ കാലാവധി കഴിഞ്ഞ ബസുകളാണ് ഫിറ്റ്നസ് പരിശോധന നടത്തുന്നത്. നിയമപരമായ എല്ലാ രേഖകളും ഉണ്ടെങ്കിൽ മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.

ഫിറ്റ്നസ് പരിശോധന കാലാവധിയായ 15 വർഷം തികയ്ക്കാത്ത ബസുകളാണ് ടാക്സ് ഒടുക്കാതെയും പെർമിറ്റും ഇൻഷ്വറൻസുമില്ലാതെയും ഓടുന്നത്. ഇതിലധികവും ഫാസ്റ്റ് പാസഞ്ചറുകളാണ്.

Latest News

Corehub Up